തിരുവനന്തപുരം: തുടർച്ചയായ നാൽപ്പത്തി നാലാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.34 രൂപയുടെയും ഡീസലിനു 2.77 രൂപയുടെയും വർധന രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 84.40 രൂപയും ഡീസൽ വില 78.30 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില 83.00 രൂപയും ഡീസൽ വില 77.00 രൂപയുമായപ്പോൾ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയർന്നു.
ധനകമ്മി ഉയരുമെന്നതിനാൽ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇത് കാരണമാകുമെന്നും സർക്കാർ വാദിക്കുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കൂടുന്നതാണ് ഇന്ത്യയിൽ പ്രതിഫലിക്കുന്നത്. ഫ്ലോറൻസ് ചുഴലിക്കാറ്റ് അമേരിക്കയിൽ വീശിയടിക്കുമെന്ന മുന്നറിയിപ്പുകൾ എണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ