കട്ടപ്പന: ആത്മഹത്യാ കുറിപ്പ് എഴുതി വച്ചു മുങ്ങിയ തട്ടിപ്പുകാരന് പോലീസ് പിടിയിൽ. കട്ടപ്പന വെട്ടിക്കുഴക്കവലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന നിലമ്പൂർ വരിക്കോട്ടിൽ ഫറൂസ്ഖാൻ (29) ആണ് പിടിയിലായത്. വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് പണയംവച്ചു തട്ടിപ്പുനടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വാഹനം പണയപ്പെടുത്തി തട്ടിപ്പു നടത്തി മുങ്ങിയെന്ന ഇടക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴയില്‍ വനിതാ ഡോക്ടറെ കബളിപ്പിച്ചു പണവും സ്വര്‍ണവും തട്ടിയെടുത്ത് എന്ന പരാതിയിലും ഇയാള്‍ക്കെതിരേ മഞ്ചേരി സ്റ്റേഷനില്‍ കേസുണ്ട്. സ്വകാര്യ വാഹനം വാടയ്ക്കെടുത്തു പണയപ്പെടുത്തി പണം തട്ടിയതായി പയ്യോളി സ്റ്റേഷനിലും കേസ് നിലനിൽക്കുന്നുണ്ട്.
ഇടക്കരയില്‍ കടല്‍ത്തീരത്ത് ആത്മഹത്യാ കുറിപ്പെഴുതി വച്ച ശേഷമാണ് ഇയാള്‍ കട്ടപ്പനയിലേയ്ക്കു മുങ്ങിയത്. ഇതേത്തുടര്‍ന്ന് അവിടെ തെരച്ചിലും നടത്തിയിരുന്നു. ഹോസ്പിറ്റല്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഇയാള്‍ അതിന്റെ ബലത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു ശ്രമിക്കുന്നതിനിടെയാണ് ഇടക്കരയില്നിന്നുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ