അന്വേഷണ തുടക്കത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അവലോകന യോഗം, ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍; ജെസ്‌നയെ കാണാതായിട്ട് ആറ് മാസം, ഉണര്‍വില്ലാതെ പൊലീസ്

കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായിട്ട് ആറ് മാസം. നിലവില്‍ പൊലീസ് അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്.
അന്വേഷണ തുടക്കത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അവലോകന യോഗം, ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍; ജെസ്‌നയെ കാണാതായിട്ട് ആറ് മാസം, ഉണര്‍വില്ലാതെ പൊലീസ്

റാന്നി: കാഞ്ഞിരപ്പള്ളി കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ കാണാതായിട്ട് ആറ് മാസം. നിലവില്‍ പൊലീസ് അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്. പ്രളയത്തിനു ശേഷം മന്ദഗതിയിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടില്ല. പേരിന് അന്വേഷണമുണ്ടെന്നു മാത്രം. കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജെസ്‌നയെ മാര്‍ച്ച് 22ന് ആണ് കാണാതായത്.

പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയതാണ് ജെസ്‌ന. വീട്ടില്‍ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടര്‍ന്ന് ബസിലും എരുമേലിയില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് മുണ്ടക്കയത്തെ സിസിടിവിയില്‍ ജെസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യം ലഭിച്ചതു മാത്രമാണ് ഏക തുമ്പ്. ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിനകത്തും പുറത്തും പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.

വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുടക്കത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പൊലീസ് യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പിന്നീടത് ആഴ്ചയില്‍ ഒരു ദിവസവും രണ്ടാഴ്ച കൂടുമ്പോഴുമായി. അന്വേഷണ സംഘത്തെ സംബന്ധിച്ചും ഇപ്പോള്‍ വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com