പ്രളയശേഷം ആലുവ കടുങ്ങല്ലൂരില്‍ കുറുക്കന്റെ ശല്യം; പകല്‍പോലും നാട്ടിലിറങ്ങി വിലസുന്നു

വളര്‍ത്തു ജന്തുക്കള്‍ക്ക് ഭീഷണിയായി മാറിയ കുറുക്കന്‍മാര്‍ പകല്‍പോലും നാട്ടിലിറങ്ങി വിലസുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പ്രളയം ഒഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയെത്തിയ വീട്ടുകാര്‍ക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിച്ചത് ഇഴജന്തുക്കളാണ്. ഇപ്പോള്‍ ആലുവ കടുങ്ങല്ലൂര്‍ ഭാഗത്ത് കുറുക്കന്റെ ശല്യവും ആരംഭിച്ചിരിക്കുകയാണ്. വളര്‍ത്തു ജന്തുക്കള്‍ക്ക് ഭീഷണിയായി മാറിയ കുറുക്കന്‍മാര്‍ പകല്‍പോലും നാട്ടിലിറങ്ങി വിലസുകയാണ്.

പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ആര്യഞ്ചേരിമഠം രാമചന്ദ്രന്റെ വീട്ടിലാണ് വെളളിയാഴ്ച ഉച്ചയ്ക്ക് കുറുക്കനെ കണ്ടത്. വീടിനോട് ചേര്‍ന്നുളള പറമ്പില്‍ ഓടിയെത്തിയ കുറുക്കന്‍ വീട്ടുകാരെ കണ്ടിട്ടും തിരികെ പോകാതെ അവിടെ തന്നെ നിന്നു. പിന്നിട് വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് സമീപത്തെ പാടത്തേക്കിറങ്ങി രക്ഷപ്പെട്ടത്. 

ഈ പ്രദേശങ്ങളില്‍ അടുത്തകാലം വരെ കുറുക്കന്റെ ശല്യമുണ്ടായിട്ടില്ല. മലവെളളം ഒഴുകിപോയതോടെയാണ് ശല്യം തുടങ്ങിയിരിക്കുന്നത്. പല വീടുകളില്‍ നിന്ന് കോഴികളെ പിടിച്ചുകൊണ്ടുപോകുന്നതും പതിവായിട്ടുണ്ട്. എന്നാല്‍ അതെല്ലാം തെരുവുനായകളുടെ ആക്രമണമായാണ് ജനങ്ങള്‍ കരുതിയിരുന്നത്. പകല്‍പോലും പുറത്തുകണ്ട സ്ഥിതിക്ക് കുറുക്കന്‍മാര്‍ കൂട്ടത്തോടെ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ രാത്രി സമയങ്ങളില്‍ ജാഗ്രത പാലിക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com