'എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ ബൈക്ക് ബസിനടിയില്‍ പാഞ്ഞു കയറി'; തീപടര്‍ന്ന ബസില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത് ഡ്രൈവറുടയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍

മൂവാറ്റുപുഴ മാറാടിക്കു സമീപം ബൈക്കുമായി കൂട്ടിയിടിച്ച് കത്തിനശിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തിയത് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍.
'എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ ബൈക്ക് ബസിനടിയില്‍ പാഞ്ഞു കയറി'; തീപടര്‍ന്ന ബസില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത് ഡ്രൈവറുടയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാറാടിക്കു സമീപം ബൈക്കുമായി കൂട്ടിയിടിച്ച് കത്തിനശിച്ച കെഎസ്ആര്‍ടിസി ബസില്‍ നിന്നു യാത്രക്കാരെ രക്ഷപ്പെടുത്തിയത് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടല്‍. തൃശൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ ഒല്ലൂര്‍ മുട്ടത്ത് രാജു ബേബിയുടെയും കണ്ടക്ടര്‍ കെ.എം. ടിന്‍സണിന്റെയും മനസ്സാന്നിധ്യമാണു ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കു രക്ഷയായത്. 

അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വന്നിരുന്ന കാറിന്റെ തൊട്ടുമുന്നിലായാണ് ബസിന് നേര്‍ക്കു വന്നത്. എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ ബൈക്ക് ബസിനടിയില്‍ പാഞ്ഞുകയറി. ഒരു നിമിഷം മനസ്സു പിടഞ്ഞെങ്കിലും ബസിന് താഴെനിന്നു പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാരോട് പുറത്തിറങ്ങാന്‍ അലറിവിളിക്കുകയായിരുന്നു-രാജു ബേബി പറയുന്നു. രാജുവിന്റെ അലര്‍ച്ച കേട്ടതോടെ ടിന്‍സണ്‍ ബസിന്റെ വാതിലുകള്‍ തുറന്ന് യാത്രക്കാര്‍ക്ക് ഓടിമാറാന്‍ നിര്‍ദേശം നല്‍കി.എല്ലാ യാത്രക്കാരും ഇറങ്ങിയശേഷമാണ് രാജുവും ടിന്‍സണും ബസിനടുത്തു നിന്നു മാറിയത്.

ഇതിനു പിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ച് ബസില്‍ തീയാളിപ്പടര്‍ന്നു. ഇതിനിടയില്‍ ബൈക്ക് യാത്രികന്‍ അനൂപിനെ നാട്ടുകാരില്‍ ചിലര്‍ പുറത്തെടുത്തിരുന്നു. ഇയാളുടെ ബൈക്കിനൊപ്പം രണ്ടു ബൈക്കുകള്‍ കൂടിയുണ്ടായിരുന്നുവെന്ന് രാജു ബേബി പറഞ്ഞു. എന്നാല്‍ അപകടത്തിന് ശേഷം മറ്റു ബൈക്കുകളില്‍ ഉണ്ടായിരുന്നവര്‍ സ്ഥലം വിട്ടു. ബസിനടിയില്‍പ്പെട്ട ബൈക്ക് പൂര്‍ണമായി കത്തിനശിച്ചതിനാല്‍ മരിച്ച യുവാവിനെ തിരിച്ചറിയാനും വൈകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com