കൊച്ചി: വിജിലന്‍സ് കേസിന്റെ പേരില്‍ നടന് ജയസൂര്യയുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചെന്ന കേസില്‍ ജയസൂര്യക്കെതിരേ വിജിലന്‍സ് സംഘം കുറ്റപത്രം നല്‍കിയിരുന്നു.
കുറ്റപത്രത്തിന്മേല് തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കാൻ പാടില്ലെന്ന് ഹൈക്കോടിത നിർദ്ദേശിച്ചു. ചലച്ചിത്ര താരമായ തനിക്കു ഷൂട്ടിംഗിനും മറ്റുമായി വിദേശയാത്രകള്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു ജയസൂര്യ ഹര്‍ജി നല്‍കിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ