കാണാതായ അധ്യാപികയും പത്താംക്ലാസുകാരനും തമിഴ്‌നാട്ടില്‍; സൂചന ലഭിച്ചതായി പൊലീസ്

കാണാതായ അധ്യാപികയും പത്താംക്ലാസുകാരനും തമിഴ്‌നാട്ടില്‍; സൂചന ലഭിച്ചതായി പൊലീസ്

ചേര്‍ത്തല:തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും കാണാതായ സംഭവത്തില്‍ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു.ഇവരെ ഇന്ന് കണ്ടെത്തിയേക്കും. ഇരുവരും തമിഴ്‌നാട്ടില്‍ ഉള്ളതായാണ് വിവരം.മൊബൈല്‍ ഫോണ്‍ വിളി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. മുഹമ്മ എസ്.ഐ അജയമോഹന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട്ടില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.നിലവില്‍ ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് മാറ്റി അതേ ഫോണില്‍ മറ്റൊരു സിം ഉപയോഗിക്കുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഫോണിന്റെ ഐ.എം.ഇ നമ്പര്‍ പിന്‍തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.

23നാണ് തണ്ണീര്‍മുക്കത്ത് നിന്നും ഇരുവരെയും കാണാതായത്. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ചേര്‍ത്തല സ്വദേശിനിയായ 40 കാരി.ഇതേ സ്‌കൂളിലെ തന്നെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഒപ്പമുള്ളത്.കാണാതായ ദിവസം അധ്യാപിക വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ എത്തിയിരുന്നു.ഉച്ചയോടെ അധ്യാപികയെ ബസ് കയറ്റി വിടാനാണ് വീട്ടില്‍ നിന്ന് പോയത്.അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അധ്യാപികയെ ഫോണില്‍ വിളിച്ചപ്പോള്‍ കുട്ടി വീട്ടിലേയ്ക്ക് തിരികെ പോയതായാണ് മറുപടി ലഭിച്ചത്.മണിക്കൂറുകള്‍ കഴിഞ്ഞും കാണാതായപ്പോള്‍ വീണ്ടും ഫോണ്‍ വിളിച്ചെങ്കിലും സ്വിച്ച് ഒഫ് ചെയ്ത നിലയിലായിരുന്നെന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com