തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. ഷൊർണൂർ എംഎൽഎ പി കെ ശശിക്ക് എതിരായ ലൈംഗിക ആരോപണം അന്വേഷിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ടിൽ സംസ്ഥാന സമിതി തിരുമാനമെടുത്തേക്കും. ഡിവൈഎഫ്ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതിയുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചത്.
ഇക്കാര്യം അന്വേഷിക്കാൻ മന്ത്രി എ കെ ബാലൻ, പികെ ശ്രീമതി എംപി എന്നിവരെ സിപിഎം നിയോഗിക്കുകയായിരുന്നു. ലൈംഗിക പീഡന ആരോപണം അന്വേഷിച്ച കമ്മീഷൻ പരാതിയിൽ കഴമ്പുണ്ടന്നാണ് കണ്ടെത്തിയത്. നടപടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
സംസ്ഥാന കമ്മറ്റിക്ക് മുൻപ് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ തീരുമാനമെടുക്കും. ഇതിന് ശേഷം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്ത് അംഗീകാരം തേടും. ബ്രൂവറി, ബ്ലെൻഡിംഗ് യൂണിറ്റുകൾ അനുവദിച്ചതിലെ വിവാദം, ശബരിമലയിലെ സ്ത്രീ പ്രവേശം തുടങ്ങിയ വിഷയങ്ങളും സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വരും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ