''ഒരു ഗിമ്മിക്ക് പയറ്റി നോക്കിയതാണ്, പക്ഷേ''; സ്ഥാനാര്‍ഥിയായതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി

''ഒരു ഗിമ്മിക്ക് പയറ്റി നോക്കിയതാണ്, പക്ഷേ''; സ്ഥാനാര്‍ഥിയായതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി
സുരേഷ് ഗോപി പ്രചാരണത്തില്‍
സുരേഷ് ഗോപി പ്രചാരണത്തില്‍

തൃശൂര്‍: സ്ഥാനാര്‍ഥിയാവാതിരിക്കാന്‍ പയറ്റിയ തന്ത്രമാണ് തന്നെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന്, എന്‍ഡിഎ സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ന്യൂ ഇന്ത്യന്‍ എക്‌സപ്രസുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി തന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

''സാമ്പത്തിക നില പരുങ്ങലില്‍ ആയി വരുന്നതുകൊണ്ട് അഭിനയത്തിലേക്കു തിരിച്ചുപോവാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. രണ്ടു വര്‍ഷമായി സിനിമയില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. ആകെ അറിയാവുന്ന പണി സിനിമയാണ്. അതിനിടെ തമിഴില്‍നിന്നു ചില ഓഫറുകള്‍ വരികയും ചെയ്തു. അങ്ങനെ ഒന്നില്‍ അഭിനയിക്കാമെന്നു സമ്മതിച്ചിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ വന്നത്'' - സുരേഷ് ഗോപി പറയുന്നു.

തിരുവനന്തപുരത്താണ് ആദ്യം പേരു വന്നത്. അപ്പോള്‍ കുമ്മനം രാജശേഖരനെ നിര്‍ദേശിച്ചത് ഞാന്‍ തന്നെയാണ്. കുമ്മനത്തെ നിശ്ചയിക്കുകയും അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മത്സര രംഗത്ത് എത്തുകയും ചെയ്തു. അപ്പോള്‍ കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിലായി എന്റെ പേര്. എങ്ങനെ രക്ഷപ്പെടുമെന്ന ആലോചനയിലായിരുന്നു ഞാന്‍. 

''തൃശൂര്‍ തന്നോളൂ, അവിടെ മത്സരിച്ചോളാം എന്നു പറഞ്ഞു. തൃശൂര്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു നീക്കിവച്ചിരിക്കുന്ന സീറ്റാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അതു പറഞ്ഞത്. അതൊരു അഭിനേതാവിന്റെ തന്ത്രമായിരുന്നു. എന്നാല്‍ തുഷാര്‍ വയനാട്ടിലേക്കു പോയപ്പോള്‍ സ്വാഭാവികമായും ഞാന്‍ തൃശൂരില്‍ എത്തി'' - സുരേഷ് ഗോപി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com