'വെണ്ടക്ക തലക്കെട്ടുകള്‍,കാര്‍ട്ടൂണുകള്‍, മുഖപ്രസംഗങ്ങള്‍, ലേഖനങ്ങള്‍, സാരോപദേശങ്ങള്‍; ഇവിടെയൊരു ഭൂമികുലുക്കം തന്നെയുണ്ടാകുമായിരുന്നില്ലേ'

ഒട്ടും കോണ്‍ഗ്രസിനെ വേദനിപ്പിക്കാതെ, ഞങ്ങളും റിപ്പോര്‍ട്ടു ചെയ്തു എന്നു വരുത്തിത്തീര്‍ക്കാന്‍ എങ്ങനെയൊക്കെയാണ് ക്ലേശിക്കുന്നത്
'വെണ്ടക്ക തലക്കെട്ടുകള്‍,കാര്‍ട്ടൂണുകള്‍, മുഖപ്രസംഗങ്ങള്‍, ലേഖനങ്ങള്‍, സാരോപദേശങ്ങള്‍; ഇവിടെയൊരു ഭൂമികുലുക്കം തന്നെയുണ്ടാകുമായിരുന്നില്ലേ'

കൊച്ചി: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ സിപിഎം നേതാവും എംഎല്‍എയുമായ എം സ്വരാജ്. കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരായി ഉയര്‍ന്നത് കേവലം ഒരു ആരോപണമല്ല.കള്ളത്തരത്തിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത തെളിവ്.നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര കരുതലോടെ സ്‌നേഹപൂര്‍വമാണ് ഈ വാര്‍ത്ത കൈകാര്യം ചെയ്യുന്നത്. ഒട്ടും കോണ്‍ഗ്രസിനെ വേദനിപ്പിക്കാതെ, 
ഞങ്ങളും റിപ്പോര്‍ട്ടു ചെയ്തു എന്നു വരുത്തിത്തീര്‍ക്കാന്‍ എങ്ങനെയൊക്കെയാണ് ക്ലേശിക്കുന്നത്. പത്രത്തിന്റെയും ടിവിയുടെയും മൂലയില്‍ വാര്‍ത്ത ഒതുക്കിപ്പിടിച്ച് രക്ഷിച്ചെടുക്കാനെന്തൊരു വ്യഗ്രതയാണെന്ന് സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇങ്ങനെയൊരു തെളിവ് ഒരു സിപിഎം അനുഭാവിയുടെ അകന്ന ബന്ധുവിന്റെ അയല്‍വക്കക്കാരനെ കുറിച്ചായിരുന്നെങ്കില്‍,സിപിഎം ഓഫീസിനടുത്തുള്ള പെട്ടിക്കടക്കാരനെക്കുറിച്ചായിരുന്നെങ്കില്‍,എത്ര ദിവസങ്ങളിലെ തുടര്‍രാത്രി ചര്‍ച്ചകളാല്‍ സമൃദ്ധമാകുമായിരുന്നു ചാനല്‍ സ്റ്റുഡിയോകള്‍ ..ഒന്നാം പേജിലെത്ര വെണ്ടക്ക തലക്കെട്ടുകള്‍, കാര്‍ട്ടൂണുകള്‍, എത്ര മുഖപ്രസംഗങ്ങള്‍, ലേഖനങ്ങള്‍ , സാരോപദേശങ്ങള്‍ . ....
ഇവിടെയൊരു ഭൂമികുലുക്കം തന്നെയുണ്ടാകുമായിരുന്നില്ലേ.ഏതായാലും എം.കെ.രാഘവന്‍ കോണ്‍ഗ്രസായതു നന്നായി ഒരു ഭൂമികുലുക്കം ഒഴിവായിക്കിട്ടിയല്ലോയെന്ന് സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്വരാജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


കോണ്‍ഗ്രസാണ്,
അഴിമതിയും കള്ളത്തരവും ജന്മാവകാശമാണ്. ....

എം.സ്വരാജ്.

കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരായി ഉയര്‍ന്നത് കേവലം ഒരു ആരോപണമല്ല.
കള്ളത്തരത്തിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത തെളിവ്.

ഇന്ത്യയില്‍ 15 അഴിമതിക്കാരായ MP മാരെയാണ് TV 9 പുറത്തു കൊണ്ടുവന്നത്. അതില്‍ ഉള്‍പ്പെട്ട മഹാരാഷ്ടയിലെ ബി ജെ പി യുടെ എം പി രാംദാസ് തദസിനെ അയോഗ്യനാക്കണമെന്നാവശ്വപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലാണ്. 
രാംദാസ് തദസും എം.കെ രാഘവനും തമ്മില്‍ എന്താണ് വ്യത്യാസം ?
ഇത്രമേല്‍ വെളിപ്പെട്ട കള്ളത്തരങ്ങള്‍ക്ക് മുന്നില്‍ , തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് എന്തു നടപടിയാണ് സ്വീകരിക്കുന്നത് ? ഒരു നടപടിയും പ്രതീക്ഷിക്കാനാവില്ല. അഴിമതിയും വെട്ടിപ്പും കോണ്‍ഗ്രസില്‍ അടിമുടി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു എന്നതാണു സത്യം. തട്ടിപ്പും വെട്ടിപ്പുമില്ലാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാനാവില്ല എന്ന സ്ഥിതിയാണ്.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എത്ര കരുതലോടെ സ്‌നേഹപൂര്‍വമാണ് ഈ വാര്‍ത്ത കൈകാര്യം ചെയ്യുന്നത്. ഒട്ടും കോണ്‍ഗ്രസിനെ വേദനിപ്പിക്കാതെ, 
ഞങ്ങളും റിപ്പോര്‍ട്ടു ചെയ്തു എന്നു വരുത്തിത്തീര്‍ക്കാന്‍ എങ്ങനെയൊക്കെയാണ് ക്ലേശിക്കുന്നത്. പത്രത്തിന്റെയും ടിവിയുടെയും മൂലയില്‍ വാര്‍ത്ത ഒതുക്കിപ്പിടിച്ച് രക്ഷിച്ചെടുക്കാനെന്തൊരു വ്യഗ്രതയാണ് .

ഗൗരവമായ തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ സ്വയം വെളിപ്പെടുത്തല്‍ ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത് .

വിഷയത്തിന്റെ ഗൗരവമനുസരിച്ച് ഈ വാര്‍ത്ത കൈകാര്യം ചെയ്യാതിരിക്കുന്നതെന്തുകൊണ്ടാണ്. ?
എന്താണിങ്ങനെ മടിച്ച് മടിച്ച് .. അറച്ചറച്ച്... നില്‍ക്കുന്നത് ?
ഒരേയൊരു ഉത്തരമേയുള്ളൂ. ശ്രീ. എം.കെ രാഘവന്‍ കോണ്‍ഗ്രസ് നേതാവാണ് . സി പി ഐ (എം) നേതാവല്ല. എന്നതു മാത്രം

ഇങ്ങനെയൊരു തെളിവ് ഒരു സി പി ഐ (എം) അനുഭാവിയുടെ അകന്ന ബന്ധുവിന്റെ അയല്‍വക്കക്കാരനെ കുറിച്ചായിരുന്നെങ്കില്‍ ....?

സി പി ഐ (എം) ഓഫീസിനടുത്തുള്ള പെട്ടിക്കടക്കാരനെക്കുറിച്ചായിരുന്നെങ്കില്‍ ..?

എത്ര ദിവസങ്ങളിലെ തുടര്‍രാത്രി ചര്‍ച്ചകളാല്‍ സമൃദ്ധമാകുമായിരുന്നു ചാനല്‍ സ്റ്റുഡിയോകള്‍ ..
ഒന്നാം പേജിലെത്ര വെണ്ടക്ക തലക്കെട്ടുകള്‍, കാര്‍ട്ടൂണുകള്‍ , എത്ര മുഖപ്രസംഗങ്ങള്‍, ലേഖനങ്ങള്‍ , സാരോപദേശങ്ങള്‍ . ....
ഇവിടെയൊരു ഭൂമികുലുക്കം തന്നെയുണ്ടാകുമായിരുന്നില്ലേ.

ഏതായാലും എം.കെ.രാഘവന്‍ കോണ്‍ഗ്രസായതു നന്നായി ഒരു ഭൂമികുലുക്കം ഒഴിവായിക്കിട്ടിയല്ലോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com