അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു ; സുരേഷ് ഗോപിക്ക് നോട്ടീസ്, 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ
അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു ; സുരേഷ് ഗോപിക്ക് നോട്ടീസ്, 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

തിരുവനന്തപുരം: പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് നോട്ടീസ്.  48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശ്ശൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ​ഗോപി പറഞ്ഞത്. ശബരിമലയെ താൻ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങൾ ചർച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. 

ശബരിമല തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുന്നതിനായി ഉപയോ​ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ രാഷ്ട്രീയപാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com