കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് ദേശീയ ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്‍ അബ്ദുള്‍റഷീദ് അന്‍സാരി. സംസ്ഥാനത്ത് ബിജെപി അഞ്ച് സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയേക്കാള്‍ മികച്ച ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവച്ചതെന്നും ന്യൂനപക്ഷത്തെ പരിഗണിച്ച ആദ്യ സര്‍ക്കാരാണ് ഇതെന്നും അൻസാരി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിലെ 33 ശതമാനം പെൺകുട്ടികൾക്ക് മികച്ച സ്കോളർഷിപ്പ് ലഭിച്ചത് മോദി സർക്കാരിന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നേർക്കുനേർ മത്സരിക്കുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ബംഗാളിൽ ഒന്നിച്ചുനിന്ന് ബിജെപിയെ നേരിടുന്നതിനെ തരംതാണ രാഷ്ട്രീയമായാണ് അൻസാരി വിലയിരുത്തുന്നത്. ഇരു മുന്നണികളും മോദി എതിരാളിയാണെന്നാണ് പറയുന്നതെന്നും മോദിയില്ലെങ്കിൽ മാത്രമാണ് ഇവർ എതിർചേരിയിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ