കോഴിക്കോട്: ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചെരുപ്പുനക്കികളാണെന്ന് സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ. ഹിന്ദുത്വ ആശയങ്ങളും അഭിപ്രായങ്ങളും നടപ്പാക്കുകയും ആർഎസ്എസിന്റെ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും വിഎസ് കൂട്ടിച്ചേർത്തു. കോഴിക്കോട് മാത്തോട്ടത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കാൻ യോഗ്യതയില്ലാത്തവരാണ് അധികാരത്തിലുള്ളത്.അത്യന്തം സങ്കടകരമായ സാഹചര്യത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.അതിനാൽ നിർണായക വിധിയെഴുത്തിന് തയാറാകണം.പശുവിന്റെ പേരിൽ 24 മുസ്ലിംകളെ കൊലചെയ്തിട്ടും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രിക്ക് ഇന്ത്യൻ ജനത കനത്ത ശിക്ഷ നൽകേണ്ടതുണ്ട്. രാജ്യത്ത് മതേതര പ്രസ്ഥാനം ഒന്നു മാത്രമേയുള്ളൂ. അത് ഇടതുപക്ഷമാണ്.ഭരണഘടന സ്ഥാപനങ്ങളെ തള്ളിപ്പറയുകയും മുഖവിലക്കെടുക്കാതെ അവമതിക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിയിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള അവസാന സമയമാണ് ഇതെന്നും വിഎസ് ഓർമ്മിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ