തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഒരു വോട്ടു പോലും ലഭിക്കാത്ത സാഹചര്യം വിശ്വാസികൾ ഉണ്ടാക്കണമെന്ന് ശബരിമല കർമ സമിതി നേതാവ് സ്വാമി ചിദാനന്ദപുരി. വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വോട്ടുപോലും പാഴാക്കി കളയരുതെന്നും വിശ്വാസ സംരക്ഷണത്തിനും ആചാര സംരക്ഷണത്തിനുമായി നില കൊള്ളുന്നവർക്ക് മാത്രമേ പിന്തുണ നൽകാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും ഇടത് പക്ഷത്തിനെതിരെ പരസ്യമായി സഖ്യമുണ്ടാക്കാൻ യുഡിഎഫിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എല്‍ഡിഎഫിന്റെ പരാജയം ഉറപ്പുവരുത്തുകയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായ കാര്യം. പിണറായി വിജയനുകീഴില്‍ ഹിന്ദു വിശ്വാസങ്ങളും വികാരങ്ങളും ഞെരിച്ചമര്‍ത്തപ്പെടുകയാണെന്ന് ചിദാനന്ദപുരി കുറ്റപ്പെടുത്തി. ശബരിമലയില്‍ മാത്രമല്ല, അഗസ്ത്യാര്‍കൂടത്തിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലുമെല്ലാം സമാനമായ അതിക്രമമാണെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം തുറന്നടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ