സ്ത്രീവിരുദ്ധ പരാമര്‍ശം: വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക് ; ഇന്ന് ഹര്‍ജി നല്‍കും

പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്
സ്ത്രീവിരുദ്ധ പരാമര്‍ശം: വിജയരാഘവനെതിരെ രമ്യ ഹരിദാസ് കോടതിയിലേക്ക് ; ഇന്ന് ഹര്‍ജി നല്‍കും

ആലത്തൂര്‍ : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. വിജയരാഘവനെതിരെ രമ്യ ഇന്ന് ഹര്‍ജി നല്‍കും.  സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നത്. 

പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

തന്റെ പ്രസ്താവനയെ ന്യായീകരിച്ച് വിജയരാഘവൻ രം​ഗത്തെത്തിയിരുന്നു. തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. ഒരു പ്രസ്താവനയും വനിതക്കെതിരെ നടത്തിയിട്ടില്ല. ആനുഷംഗിക പരാമര്‍ശമാണ്. ഖേദം പ്രകടിപ്പിക്കാന്‍ തെറ്റായി ആര്‍ക്കെതിരെയും പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന് അപ്പുറത്ത് ഒരു ദുരുദ്ദേശപരതയുമില്ലെന്നായിരുന്നു വിജയരാഘവന്റെ ന്യായീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com