ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ മമ്മൂട്ടി മുതല്‍ ഫഹദ് വരെയുള്ളവര്‍ എന്തുപറയുന്നു?; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണന്‍

ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിന് പിന്നാലെ മലയാളി നടന്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷണന്‍.
ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ മമ്മൂട്ടി മുതല്‍ ഫഹദ് വരെയുള്ളവര്‍ എന്തുപറയുന്നു?; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണന്‍

കൊച്ചി: ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിന് പിന്നാലെ മലയാളി നടന്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷണന്‍. ശ്രീലങ്കയിലെ തീവ്രവാദി ആക്രണത്തെക്കുറിച്ച് നടന്‍മാരായ മമ്മൂട്ടിമുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നറിയാന്‍ താത്പര്യമുണ്ടെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാധാകൃഷ്ണന്റെ ചോദ്യം. 

രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്‌കറെ തോയ്ബ അയിരുന്നു എങ്കില്‍ ഇന്ന് അത് നാഷണല്‍ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്‍ലാദനും സഹ്രാന്‍ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആധുനിക കാലത്ത് ജനാധിപത്യവല്‍കൃതമായ മതവിശ്വാസങ്ങളെ തകര്‍ത്ത് സര്‍വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില്‍ ലോകത്തെ അമര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ െ്രെകസ്തവ ദേവാലയത്തില്‍ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര്‍ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com