കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ബഷീർ വെള്ളിക്കോത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വാട്ട്സാപ്പ് വഴി ലീഗ് നേതാവ് വർഗീയ പരാമർശങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
ബംഗാൾ സർക്കാർ മുസ്ലിങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ രണ്ട് ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്നുമായിരുന്നു പരാമർശം. ഇതിന് പുറമേ, കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി എന്നിവരെ വധിച്ച കേസുകളില്‍ സി പി എം ഇരട്ടത്താപ്പ് നടത്തിയെന്നും റിയാസ് മൗലവി കൊലക്കേസും പരാമർശിക്കുന്നുണ്ട്. സി പി എം ചിത്താരി ലോക്കല്‍ സെക്രട്ടറി സബീഷാണ് പരാതി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ