'കവടിയാര്‍ പാര്‍ക്കില്‍ നിന്ന് കയറി, മദ്യപിച്ച് ഓടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ല', ശ്രീറാമിനെ കുടുക്കിയത് വഫയുടെ രഹസ്യമൊഴി 

വഞ്ചിയൂര്‍ മജിസ്‌ട്രേറ്റാണ് വഫയുടെ മൊഴി രേഖപ്പെടുത്തിയത്
'കവടിയാര്‍ പാര്‍ക്കില്‍ നിന്ന് കയറി, മദ്യപിച്ച് ഓടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ല', ശ്രീറാമിനെ കുടുക്കിയത് വഫയുടെ രഹസ്യമൊഴി 

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ കുടുക്കിയത് സഹയാത്രികയായ വഫ ഫിറോസിന്റെ രഹസ്യമൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത് എന്ന മൊഴി വഫ മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റാണ് വഫയുടെ മൊഴി രേഖപ്പെടുത്തിയത്.

അമിതവേഗതയാണ് അപകടകാരണമെന്നും വഫ മൊഴി നല്‍കി. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം കാറില്‍ കയറിയെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറഞ്ഞിട്ട്‌ വകവച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ പറഞ്ഞു. വഫ ഫിറോസിനെ വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവത്തില്‍ ശ്രീറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 
ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസറ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുളളത്. റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നുതന്നെ ഹാജരാക്കുമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com