പിഎസ്‌സി പരീക്ഷയില്‍ വന്‍ ക്രമക്കേട്; ഉത്തരങ്ങള്‍ എസ്എംഎസ് വഴി ലഭിച്ചു; എസ്എഫ് നേതാക്കളെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി പിഎസ് സി കണ്ടെത്തി
പിഎസ്‌സി പരീക്ഷയില്‍ വന്‍ ക്രമക്കേട്; ഉത്തരങ്ങള്‍ എസ്എംഎസ് വഴി ലഭിച്ചു; എസ്എഫ് നേതാക്കളെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം:  പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നെന്ന് പിഎസ് സി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി പിഎസ് സി കണ്ടെത്തി. പരീക്ഷയ്ക്കിടെ ഇവരുടെ ഫോണുകളിലേക്ക് വന്ന സന്ദേശം ഉത്തരങ്ങളാണെന്നും പിഎസ് സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്സി ശുപാര്‍ശ ചെയ്യുന്നു, പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. 

കാസര്‍ഗോഡ് പൊലീസ് ക്യാംപിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയത്.  എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com