നെടുങ്കണ്ടം കസ്റ്റഡി കൊല; എസ്‌ഐ സാബുവിന് ജാമ്യം, പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി നാല്‍പ്പതു ദിവസത്തിനു ശേഷമാണ് എസ്‌ഐയ്ക്കു ജാമ്യം ലഭിച്ചത്
രാജ്കുമാര്‍
രാജ്കുമാര്‍

കൊച്ചി; നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ എസ്‌ഐ കെഎ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി നാല്‍പ്പതു ദിവസത്തിനു ശേഷമാണ് എസ്‌ഐയ്ക്കു ജാമ്യം ലഭിച്ചത്. എസ്‌ഐക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും പ്രോസിക്യൂഷക് കേസില്‍ പാളിച്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. 

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണം. രണ്ട് ആള്‍ ജാമ്യത്തിനു പുറമേ 40,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

എസ്പിയുടെയും ഡിവൈഎസ്പിയുടെയും നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണ് കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബു മൊഴി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എസ്പി അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നു നേരത്തെ തൊടുപുഴ കോടതി നിര്‍ദേശിച്ചിരുന്നു. 

ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമര്‍ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 12 ന് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലില്‍ വെച്ചാണ് ക്രൂരപീഡനത്തിന് വിധേയനാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com