എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്
എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. എ കെ സുധീര്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. മലപ്പുറം തിരുനാവായാ സ്വദേശിയാണ് എ കെ സുധീര്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായ എം എസ് പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. 

ശബരിമല മേല്‍ശാന്തിയെ എട്ടാമത്തെ നറുക്കെടുപ്പിലും മാളികപ്പുറം മേല്‍ശാന്തിയെ നാലാമത്തെ നറുക്കെടുപ്പിലുമാണ് തെരഞ്ഞെടുത്തത്. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. മേല്‍ശാന്തിയാവാനുള്ള അഭിമുഖത്തിന് ശേഷം 18 പേരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. അടുത്ത മണ്ഡലമാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിമാര്‍ തുടരുക. ഇവര്‍ക്ക് നിലവിലെ മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന വി എന്‍ വസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു. ചിങ്ങം ഒന്നിന് പുലര്‍ച്ചെ 5ന് മേല്‍ശാന്തി ക്ഷേത്ര നട തുറന്ന് നിര്‍മാല്യവും, നെയ്യഭിഷേകവും നടത്തി. ക്ഷേത്ര നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാവും. പതിവ് പൂജകള്‍ക്ക് പുറമെയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com