ഭര്‍ത്താവിന് കൂടെ ജോലിചെയ്ത വീട്ടമ്മയുമായി 'ബന്ധം' ; ഗര്‍ഭിണി ജീവനൊടുക്കി ; അറസ്റ്റ്

ബിജുവിന്റെ ഭാര്യ പനയൂര്‍ അത്തിക്കോട് ചന്ദ്രന്റെ മകള്‍ ഐശ്വര്യ (20) മേയ് 29നു പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്
ഭര്‍ത്താവിന് കൂടെ ജോലിചെയ്ത വീട്ടമ്മയുമായി 'ബന്ധം' ; ഗര്‍ഭിണി ജീവനൊടുക്കി ; അറസ്റ്റ്

പാലക്കാട് : ഏഴു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന വീട്ടമ്മയും അറസ്റ്റില്‍. എരിമയൂര്‍ മരുതക്കോട് ബിജു (28), എരിമയൂര്‍ മാരാക്കാവ് പുത്തന്‍വീട്ടില്‍ മനോശാന്തി (40) എന്നിവരെയാണ് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിരുപ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 

ബിജുവിന്റെ ഭാര്യ പനയൂര്‍ അത്തിക്കോട് ചന്ദ്രന്റെ മകള്‍ ഐശ്വര്യ (20) മേയ് 29നു പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മിലുള്ള അടുപ്പമാണ് ഐശ്വര്യ മരിക്കാന്‍ കാരണമായതെന്നു ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. 28നു ബിജുവും മനോശാന്തിയും നാടുവിട്ടിരുന്നു. ഇരുവരെയും കാണ്മാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. 

ഒരു വര്‍ഷം മുമ്പാണ് ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. ഇതു പോരെന്നു പറഞ്ഞ് നിരന്തരം ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണ് ബിജുവിനെതിരെ കേസെടുത്തത്. അറസ്റ്റിലായ മനോശാന്തിയും ഐശ്വര്യയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ്. രണ്ടു പേരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com