അലാറം മുഴക്കി ചീറിപ്പാഞ്ഞ് ആംബുലന്‍സ്‌, 'അത്യാഹിതക്കാരെ' കയ്യോടെ പിടികൂടി മോട്ടോര്‍വാഹന വകുപ്പ്‌

എല്ലാ ദിവസവും വൈകീട്ട് 4.50 എന്ന സമയത്ത് ആംബുലന്‍സ് പോവുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് എത്തുകയായിരുന്നു
അലാറം മുഴക്കി ചീറിപ്പാഞ്ഞ് ആംബുലന്‍സ്‌, 'അത്യാഹിതക്കാരെ' കയ്യോടെ പിടികൂടി മോട്ടോര്‍വാഹന വകുപ്പ്‌

തൃശൂര്‍: അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറി പായുന്ന ആംബുലന്‍സിന് പിന്നാലെ പായുകയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം. ഒടുവില്‍ അതിന് പിന്നിലെ കള്ളക്കളി കണ്ടെത്തി. തൃശൂരിലെ ഒരു മെഡിക്കല്‍ കോളെജില്‍ നിന്ന് അവരുടെ നഴ്‌സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ് അലാറം മുഴക്കി ആംബുലന്‍സ് ചീറിപ്പാഞ്ഞിരുന്നത്. 

എല്ലാ ദിവസവും വൈകീട്ട് 4.50 എന്ന സമയത്ത് ആംബുലന്‍സ് പോവുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് എത്തുകയായിരുന്നു. പതിവു പോലെ അലാറം മുഴക്കി ആംബുലന്‍സ് പാഞ്ഞു. നിന്നതാവട്ടെ നഴ്‌സിങ് കോളെജ് കവാടം എട്ടിയപ്പോള്‍. ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങിയത് വിദ്യാര്‍ഥികളും. 

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും, പിഴ ചുമത്തുകയും ചെയ്തു. ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനം എന്നതിലൂടെ റോഡ് നികുതിയില്‍ ഇളവും ഇവര്‍ നേടിയിരുന്നു. എന്നാല്‍, ഇതുവരെ ഈ ആംബുലന്‍സ് അത്യാഹിതങ്ങള്‍
ക്കായി ഉപയോഗിച്ചിട്ടില്ല. വിദ്യാര്‍ഥികളെ കൊണ്ടവരാനും കൊണ്ടുപോകാനുമാണ് ഉപയോഗിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com