അടയ്ക്ക മോഷ്ടിക്കാനെത്തിയ യുവാവിനെ വെടിവെച്ചുകൊന്നു; വീട്ടുടമ കസ്റ്റഡിയില്‍

പാണത്തൂര്‍ എള്ളുക്കൊച്ചി പയനാടില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: പാണത്തൂര്‍ എള്ളുക്കൊച്ചി പയനാടില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ചെത്തകയ സ്വദേശി  ഗണേഷ് ആണ് മരിച്ചത്. എള്ളുകൊച്ചിയിലെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ ഗൃഹനാഥന്റെ  വെടിയേറ്റാണ് മരണമെന്നാണ്  നിഗമനം. വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.   

കേരള അതിര്‍ത്തിയായ പാണത്തൂര്‍ ചെമ്പേരിയില്‍നിന്നും ആറുകിലോമീറ്റര്‍ അകലെ കര്‍ണാടകയിലെ കരിക്കെ പഞ്ചായത്തില്‍ ഇന്നലെരാത്രി 12 മണിക്കാണ് സംഭവം. അടയ്ക്ക മോഷ്ടിക്കാനാണ് ഗണേശന്‍ എത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. അടയ്ക്കയുമായി പുറത്തിറങ്ങുന്നതിനിടെ വീട്ടുകാര്‍ അറിഞ്ഞു. തടയാന്‍ ചെന്ന വീട്ടുകാരെ മോഷ്ടാവ് കത്തിയുമായി അക്രമിക്കാന്‍ ചെന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വീട്ടുടമ ഹൊന്നണ്ണ വെടിവയ്ക്കുകയുമായിരുന്നു. 

സ്വയരക്ഷയ്ക്കായി വെടിവയ്ക്കകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുനിനത്. ഹൊന്നണ്ണയും ഭാര്യയും മകനുമാണ് വീട്ടില്‍ താമസം. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചതോടെ വീട്ടുകാര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ജെീപ്പ് ഡ്രൈവറായിരുന്നു ഗണേശന്‍. കയ്യില്‍ ടോര്‍ച്ച് പിടിച്ച് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com