'ഒരാൾ അധ്യാപികയും മറ്റൊരാൾ വീട്ടമ്മയുമാണ്, ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല'

മെസഞ്ചറിൽ അയച്ച ശബ്ദ സന്ദേശങ്ങളിലൂടെയും മറ്റും അശ്ലീല ചുവയിൽ സംസാരിച്ചെന്നും പോൺ ക്ലിപ്പ് അയച്ചു തന്നുവെന്നുമാണ് ഫേയ്സ‌്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫേയ്സ്ബുക്കിൽ സ്ത്രീകളിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് അധ്യാപിക. ആശ ദീപ എന്ന യുവതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി അനുഭവിക്കേണ്ടിവന്ന ദുരനുഭവം തുറന്നു പറഞ്ഞത്. മെസഞ്ചറിൽ അയച്ച ശബ്ദ സന്ദേശങ്ങളിലൂടെയും മറ്റും അശ്ലീല ചുവയിൽ സംസാരിച്ചെന്നും പോൺ ക്ലിപ്പ് അയച്ചു തന്നുവെന്നുമാണ് ഫേയ്സ‌്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഒരാൾ ദുബായിലെ അധ്യാപികയും മറ്റൊരാൾ ആലപ്പുഴക്കാരി വീട്ടമ്മയുമാണ്. ഇതുവരെ ഒരു ആണുപോലും ഇൻബോക്സിൽ വന്ന ഇത്ര വൃത്തികേട് കാട്ടിയിട്ടില്ലെന്നാണ് ആശ പറയുന്നത്. ഒരു മെസേജിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ്. 

ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്‍ബോക്‌സിലെ ലെസ്ബിയന്‍ ആക്രമണം

അടുത്തയിടെ കുറേ സ്ത്രീകളുടെ ഫ്രണ്ട് Requests വന്നു. പ്രൊഫൈല്‍ നോക്കി genuine ആണ് കുറെ ഏറെ mutual friends ഉണ്ട് .. അത് കൊണ്ട് കുറച്ചു റിക്വസ്റ്റ്കള്‍ accept ചെയ്തു.

അതില്‍ ഒന്ന് രണ്ടു പേര് ഇന്‍ബോക്‌സില്‍ വന്നു. കുറച്ചു ചോദ്യങ്ങള്‍ക്ക് സമയം പോലെ മറുപടി നല്‍കി. ഉടനെ അവളുമാര്‍ ഫോട്ടോ അയച്ചു .. voice മെസ്സേജ് അയച്ചു .. എന്നിട്ടു നിന്റെ voice , ഫോട്ടോ ഒക്കെ ഇടെടാ എന്ന് ആയി . ശരിയല്ല എന്ന് തോന്നി മറുപടി നല്കാഞ്ഞപ്പോള്‍ .. പിന്നീടുള്ള വോയ്സുകളും മെസ്സേജസ് ഒക്കെയും അശ്ലീല ചുവയില്‍ ആയി. അതില്‍ ഒരുത്തി ഒരു porn ക്ലിപ്പും അയച്ചു ..

അത്രയും ആയപ്പോള്‍ രണ്ടിനെയും ബ്ലോക്ക് ചെയ്തു. ഒരുത്തി ദുബായില്‍ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ ! ആ സമയത്തു accept ചെയ്ത കുറെ പെണ്ണുങ്ങള്‍ പിന്നെയും inboxil വിശേഷം തിരക്കി വരുന്നുണ്ട്. ബ്‌ളോക് ചെയ്യുന്നത് തുടരുന്നു . ഇനിയും ആ ഗാങ്ങില്‍ ഉള്ളവര്‍ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവായി ഇന്‍ബോക്‌സില്‍ വന്നു ശല്യം ചെയ്യരുതേ !

ഇത്രയും വര്‍ഷങ്ങള്‍ facebook ഉപയോഗിച്ചിട്ടു ഒരു ആണുങ്ങള്‍ പോലും ഇന്‍ബോക്‌സില്‍ വന്നു ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല
ഇത് ആണുങ്ങളുടെ fake ഐഡികള്‍ അല്ല ! ഒറിജിനല്‍ പെണ്ണുങ്ങള്‍ ആണ് .
Beware of these types of profiles in FB –

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com