പിതാവിനെയും മാതൃ സഹോദരിയെയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പിതാവിനെയും മാതൃ സഹോദരിയെയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ജമാലിന്റെ മാനസികവെല്ലുവിളിയുള്ള മകന്‍ ആണ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്

തൃശൂര്‍: തളിക്കുളത്ത് പിതാവിനെയും മാതൃ സഹോദരിയെയും കൊലപ്പെടുത്തി. ജമാല്‍ (60), മാതൃസഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാലിന്റെ മാനസികവെല്ലുവിളിയുള്ള മകന്‍ ആണ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്. ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. 

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പ്രകോപനം സംബന്ധിച്ച് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ആദ്യം പിതാവിനെയാണ് മകന്‍ തലയ്ക്കടിച്ചത്. പിന്നീട് മാതൃ സഹോദരിയെയും ആക്രമിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ മൂവരും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

ആക്രമണത്തില്‍ ജമാലിന്റെ മകന്‍ ഷെഫീഖിനും പരിക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് ഓടിക്കൂടി നാട്ടുകാര്‍ യുവാവിനെ കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് യുവാവ് ചികിത്സ തേടിയിരുന്നതായി പൊലീസ് പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ചികിത്സയ്ക്ക് ശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com