കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായെന്ന വാർത്തയ്ക്കു സ്ഥിരീകരണം തേടി കേരള പൊലീസ് ഇന്റർപോളിനു കത്തയച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐക്കാണ് കത്തയച്ചത്. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നു കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. കമ്മിഷണർ പിപി ഷംസ് പറഞ്ഞു. ഇവിടത്തെ കേസിന്റെ വിശദാംശം സഹിതമാണ് ഇന്റർപോളിനു കത്തയച്ചത്.
25 കോടി രൂപ ആവശ്യപ്പെട്ടു നടി ലീന മരിയ പോളിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും കൊച്ചി കടവന്ത്രയിൽ അവരുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി സലൂണിനു നേരെ വെടിയുതിർക്കുകയും ചെയ്ത കേസിൽ പ്രതിയാണു രവി പൂജാരി.
കേസിൽ രണ്ട് തവണ ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് ലീന മരിയ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇയാളുടെ അനുയായികളാണെന്ന് പറയുന്നുവരായിരുന്നു ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ് നടത്തിയതെന്ന് ലീനയുടെ മൊഴിയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ