കന്യാസ്ത്രീകള്‍ മഠത്തില്‍ തുടരും; കേസ് തീരുന്നതുവരെ മാറ്റില്ലെന്ന് ഉറപ്പ്; സമരവേദിക്ക് സമീപം പ്രതിഷേധം

കേസ് തീരുന്നതുവരെ മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചു - ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് അഗ്നല്ലോ ഗ്രേഷ്യസാണ് ഇക്കാര്യം അറിയിച്ചതെന്ന് സിസ്റ്റര്‍ അനുപമ
കന്യാസ്ത്രീകള്‍ മഠത്തില്‍ തുടരും; കേസ് തീരുന്നതുവരെ മാറ്റില്ലെന്ന് ഉറപ്പ്; സമരവേദിക്ക് സമീപം പ്രതിഷേധം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍  കുറുവിലങ്ങാട് മഠത്തില്‍ തുടരും. കേസ് തീരുന്നതുവരെ മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ജലന്ധര്‍ രൂപതയുടെ ചുമതലയുള്ള ബിഷപ്പ് അഗ്നല്ലോ ഗ്രേഷ്യസാണ് ഇക്കാര്യം അറിയിച്ചത്. നീതി കിട്ടുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അനുപമ പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ സ്ഥലം മാറ്റിയതിനെതിരെ വലിയ പ്രതിഷേധമാണുണ്ടായത്. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീമാരെ ജലന്ധര്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭയുടെ പ്രതികാരനടപടി. എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തല്‍ക്കാലം രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മരവിപ്പിച്ചത്. 

അതേസമയം കോട്ടയത്ത് കന്യാസ്ത്രീകളുടെ നിതി ഉറപ്പാക്കാനുള്ള കൂട്ടായ്മയ്ക്ക് നേരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com