പെരിയാറില്‍ യുവതിയുടെ മൃതദേഹം; കെട്ടിത്താഴ്ത്താന്‍ വാങ്ങിയ കയറിലൂന്നി അന്വേഷണം, കൊലപാതകം കളമശേരി കേന്ദ്രീകരിച്ചെന്ന് സൂചന

യുവതിയുടെ മൃതദേഹം പെരിയാറില്‍ കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ കട പൊലീസ് കണ്ടെത്തി
പെരിയാറില്‍ യുവതിയുടെ മൃതദേഹം; കെട്ടിത്താഴ്ത്താന്‍ വാങ്ങിയ കയറിലൂന്നി അന്വേഷണം, കൊലപാതകം കളമശേരി കേന്ദ്രീകരിച്ചെന്ന് സൂചന

ആലുവ: യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ കേസ് അന്വേഷണത്തില്‍ നേരിയ പുരോഗതി. യുവതിയുടെ മൃതദേഹം പെരിയാറില്‍ കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കയര്‍ വാങ്ങിയ കട പൊലീസ് കണ്ടെത്തി. 

സൗത്ത് കളമശേരിയിലെ പ്രീമിയര്‍ മില്‍ ഏജന്‍സീസ് എന്ന കടയില്‍ നിന്നും വാങ്ങിയ കയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴാം തിയതി ഒരാള്‍ വന്ന കയര്‍ വാങ്ങിയെന്നാണ് കടയുടമ മൊഴി നല്‍കിയത്. കൊല നടന്നു എന്ന് കരുതപ്പെടുന്നത് ഏഴാം തിയതിയാണ്. 

കയര്‍ വാങ്ങിയ കടയില്‍ നിന്നും അര കിലോമീറ്റര്‍ അകലെയായുള്ള കടയില്‍ നിന്നാണ് മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് വാങ്ങിയത്. കയറും പുതപ്പും ഈ ഭാഗത്ത് നിന്നും വാങ്ങിയതിനാല്‍ കൊല നടന്നിരിക്കുന്നതും കളമശേരി ഭാഗത്തായിരിക്കാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

കൊലപാതകത്തിന് പിന്നില്‍ ഒരു സ്ത്രീയും പുരുഷനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറാം തീയതി രാത്രിയോ, ഏഴാം തിയതി രാവിലെയോ ആയിരിക്കാം കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പൊലീസ് നിഗമനം. ഇതര സംസ്ഥാനത്ത് നിന്നും ജോലിക്കെത്തിയ ആരെങ്കിലുമാകാം കൊല്ലപ്പെട്ടിരിക്കുന്നത് എന്നും പറയപ്പെടുന്നു. കാണാതായതുമായി ബന്ധപ്പെട്ട പരാതികളൊന്നും രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് അത്. യുവതിയെ തിരിച്ചറിയാന്‍ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടുവെങ്കിലും കാര്യമുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com