കാസർകോട് : സിപിഎമ്മിനെയും ഇടതുപക്ഷത്തെയും വിമർശിച്ച് നടനും ബിജെപി എംപിയുമായ സുരേഷ്ഗോപി. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് നിയോഗിച്ച ഐജി എസ് ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൽ വിശ്വാസമുണ്ട്. എന്നാൽ അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരിൽ യാതൊരു വിശ്വാസവും ഇല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു.
പെരിയയിലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടക്കൊലക്കേസില്‍ സത്യാവസ്ഥ പുറത്ത് വരണം. ഇതിന് സിബിഐ അന്വേഷണം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗം.
ടിപി കേസിലെ പ്രതി പി കെ കുഞ്ഞനന്തന് ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ സുരേഷ് ഗോപി പരിഹസിച്ചു. ഭരണത്തിലിരിക്കുമ്പോൾ ഹർത്താലിനെ എതിർക്കുന്നവർ ഭരണം മാറുമ്പോൾ വാക്ക് മാറ്റരുതെന്നും, സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ