കോതമംഗലം: കൊടും ചൂടിൽ തണുപ്പ് തേടിയെത്തിയ രാജവെമ്പാല അഭയം തേടി രാജവെമ്പാല എത്തിയത് വീട്ടിനുള്ളിൽ. ഉരുളൻതണ്ണിക്ക് സമീപം വലിയ ക്ണാച്ചേരി കൊളമ്പേക്കുടി ഷേർളിയുടെ കട്ടിലിനടിയിലാണ് എട്ട് അടി നീളമുള്ള രാജവെമ്പാല കയറിക്കൂടിയത്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. പുരയിടത്തിലൂടെ ഇഴഞ്ഞ് നീങ്ങിയ രാജവെമ്പാല മുറ്റത്തെത്തി പെട്ടന്നാണ് വീടിനകത്തേക്ക് കയറിയത്.
സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. അടുത്തുള്ള വനം വകുപ്പ് സ്റ്റേഷനിൽ വിവരം അറിയിച്ച് കോതമംഗലത്ത് നിന്ന് ഫോറസ്റ്റ് വാച്ചറും പാമ്പ് പിടിത്തക്കാരനുമായ ഷൈനും വനപാലകരും എത്തി. അകത്ത് ടോർച്ചടിച്ച് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ചുരുണ്ട് കിടക്കുന്ന രാജവെമ്പാലയെ ഷൈൻ കണ്ടത്.
പാമ്പിനെ ഷൈൻ കൈപ്പിടിയിലൊതുക്കി ചാക്കിലാക്കിയതോടെയാണ് എല്ലാവരുടേയും ശ്വാസം നേരെയായത്. രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ