സംശയം, വിവാഹബന്ധം ഒഴിയാന്‍ വിസമ്മതിച്ചു; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ് 

ഭര്‍ത്താവ് ഷാജഹാന്‍ സുഹൃത്തായ ഷംഷീര്‍ മുഖാന്തരമാണ് 45,000 രൂപ കൈമാറിയത്
സംശയം, വിവാഹബന്ധം ഒഴിയാന്‍ വിസമ്മതിച്ചു; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ് 

കൊല്ലം: കടയ്ക്കലില്‍ വീട്ടമ്മയെ കുത്തിക്കൊന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. സംശയ രോഗത്തെത്തുടര്‍ന്ന് പിണങ്ങിക്കഴിയുന്ന ഭര്‍ത്താവ് ഷാജഹാനാണ് ഭാര്യയെ കൊല്ലാന്‍ വാടക ഗുണ്ടകളെ നിയോഗിച്ചത്. ബന്ധം ഒഴിയാന്‍ പണം വാഗ്ദാനം ചെയ്തിട്ടും വഴങ്ങാത്തനിനെ തുടര്‍ന്നാണ് 45,000 രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് പറയുന്നു. 

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിക്ക് ശേഷമാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിസംഘം കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുകയായിരുന്ന റംലാ ബീവിയെ കുത്തിക്കൊന്നത്. വീട്ടിലേക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. വീട്ടില്‍ പ്ലമ്പിംഗ് ജോലി വല്ലതുമുണ്ടോ എന്ന് ചോദിച്ച് ഫോണ്‍ വന്നിരുന്നു. ഇല്ലെന്ന് പറഞ്ഞ് ഫോണ്‍ വച്ചതിന് ശേഷമാണ് അക്രമി സംഘം വീട്ടില്‍ എത്തിയത്. ഇതേ നമ്പറില്‍ നിന്ന് വീട്ടിലെ ഫോണിലേക്ക് നിരവധി മിസ് കോളുകള്‍ വന്നതായും കണ്ടെത്തി.

റംല വീട്ടില്‍ ഉണ്ടോ എന്ന് ഉറപ്പിക്കാന്‍ നടത്തിയ ഫോണ്‍ കോളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചടയമംഗലം സ്വദേശിയായ നവാസ്, അജി എന്നിവരാണ് കൊല നടത്തിയത്. ഇവരടക്കം നാലുപേരെ പൊലീസ് ഉടന്‍ തന്നെ പിടികൂടി. മരിച്ച റംലാ ബീവിയുടെ ഭര്‍ത്താവാണ്, ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

ഭര്‍ത്താവ് ഷാജഹാന്‍ സുഹൃത്തായ ഷംഷീര്‍ മുഖാന്തരമാണ് 45,000 രൂപ കൈമാറിയത്. റംലാ ബീഗം ഷാജഹാനുമായി വര്‍ഷങ്ങളായി പിണക്കത്തിലാണ് ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. തന്റെ ജീവിതത്തില്‍നിന്ന് റംലാ ബീവി ഒഴിഞ്ഞുപോകാന്‍ ഷാജഹാന്‍ പണം വാഗ്ദാനം നല്‍കിയെങ്കിലും വിസമ്മതിച്ചിരുന്നു. കൊലയാളി സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com