കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതിയിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് സോളാർ കേസിലെ പ്രതി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. കേസന്വേഷണം ഊർജിതമായി നടക്കുന്നുവെന്നു സർക്കാർ കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണു പരാതിക്കാരിയുടെ ഹർജി തള്ളിയത്.
സഹായം വാഗ്ദാനം ചെയ്ത് ഉമ്മൻചാണ്ടി തന്നെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി. മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെതിരെയും സമാനമായ ഹർജി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും മന്ത്രിയുടെ സ്വാധീനത്തെത്തുടർന്ന് അന്വേഷണം നിലച്ചെന്നായിരുന്നു ആരോപണം. ഈ കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ