പന്തളം: ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പന്തളത്ത് ഇന്നലെ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ (55) മരണത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആരോപണം.
ശബരിമല കർമസമിതിയും സിപിമ്മും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഇയാൾക്ക് പരുക്കേറ്റത്. പരിക്കേറ്റയുടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
പ്രതിഷേധത്തിനിടെ വ്യാപക കല്ലേറാണ് പന്തളത്ത് അരങ്ങേറിയത്. ഇതിനിടെയായിരുന്നു കർമ സമിതിയുടേയും സിപിഎമ്മിന്റേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താന്റെ തലക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. സിപിഎം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ സമിതി പ്രവർത്തകർ ആരോപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ