മൂന്നാര്‍: വ്യാഴാഴ്ച മൂന്നാർ മാട്ടുപ്പെട്ടി പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽപെട്ട മൂന്നാർ കോളനിയലെ രഞ്ജിത്തിന്റെ മൃതദേഹമാണ് വെളളിയാഴ്ച കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഹര്‍ത്താല്‍ ദിവസമായ വ്യാഴാഴ്ച ഉച്ചയോടെ ആറ് സുഹൃത്തുക്കളോടൊപ്പമായിരുന്നു രഞ്ജിത് മാട്ടുപ്പാലം ഭാഗത്ത് കുളിക്കാനിറങ്ങിയത്.
പൊലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെയും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെ വിളിച്ചു വരുത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടിൽ ജോലിക്കാരനായിരുന്നു രഞ്ജിത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ