തിരുവനന്തപുരം: സ്വകാര്യ ബസ് കണ്ടക്ടറെ അഞ്ചംഗ സംഘം ബസിൽ കയറി കുത്തി. എസ്എംവി സ്കൂളിന് സമീപം വച്ച് ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരുക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍.
പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസിൽ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം അക്രമത്തിന്റെ കാരണം വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ