സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ്; സ്വത്ത് നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും

സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് - സ്വത്ത് നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും
സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ്; സ്വത്ത് നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും

തിരുവനന്തപുരം: സമരങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അനുമതി നല്‍കി. പൊതുമുതലിന് സമാനമായി സ്വകാര്യസ്വത്ത് സംരക്ഷിക്കുകയാണ് ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നവരില്‍ നിന്ന് ഇതിന് തുല്യമായ തുക ഈടാക്കാന്‍ ഓര്‍ഡിനന്‍സ് അനുമതി നല്‍കും. അതേസമയം ഹര്‍ത്താല്‍ നിരോധനത്തില്‍ നിയമം നിര്‍മ്മിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമത്തില്‍ നിന്ന് ഒഴിവാക്കിയില്ല. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വീടുകള്‍, പാര്‍ട്ടി ഓഫീസുള്‍, പെതുകെട്ടിടങ്ങള്‍. ഇവയെല്ലാം നശിപ്പിച്ചു. നേരത്തെ ആസൂത്രണം ചെയ്താണ് കലാപം നടത്തിയത്.അവര്‍ മനസില്‍ കണ്ട കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനാവാത്തതില്‍ അവര്‍ക്ക് നിരാശയുണ്ട്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്താനായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അന്യസംസ്ഥാനത്ത് നിന്നുള്‍പ്പെടെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു. സംസ്ഥാനത്ത ക്രമസമാധാനം തകര്‍ക്കുന്നതിന് വേണ്ടി ആക്രമം സംഘടിപ്പിക്കുന്നു. എന്നിട്് കേരളത്തില്‍ അക്രമമാണെന്ന് അവര്‍ തന്നെ പ്രചരിപ്പിക്കുന്നു. അതുകൊണ്ടും ഒന്നും കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാകില്ല. അക്രമികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അക്രമം നടത്തിയവരേ അറസ്റ്റ് ചേയ്യേണ്ടെന്നാണ് ചില കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. അതെല്ലാം മറ്റ് സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതി. കേരളത്തില്‍ വേണ്ട. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളില്‍ പട്ടാപ്പകല്‍ കൊല നടത്തിയവരെ പോലും അറസ്റ്റ് ചെയ്യാറില്ല. അവിടെ കിട്ടിയ പരിരക്ഷ ഇവിടെ കിട്ടില്ല. അതുകൊണ്ട് വിരട്ടല്‍ ഇവിടെ വേണ്ട. അതിനുള്ള ശേഷിയൊന്നും ഇപ്പോള്‍ അവര്‍ക്കില്ലെന്നും പിണറായി പറഞ്ഞു

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സാമ്പത്തിക സംവരണം വേണമെന്ന് സിപിഎം മുന്‍പ് തന്നെ  ആവശ്യപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്ത് നിലവിലുളള സംവരണം തകര്‍ക്കാനാകുമോ എന്ന് നോക്കുന്നവരാണ് ബിജെപി. നലവിലെ സംവരണം നിലനിര്‍ത്തി മുന്നോക്കജാതിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത സംവരണം നല്‍കണമെന്നതാണ് പാര്‍ട്ടി കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡില്‍ പത്ത് ശതമാനം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതെന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com