തിരുവനന്തപുരം: വളർച്ച പൂർത്തിയാകാത്ത മത്സ്യം പിടിക്കുന്നത് നിരോധിക്കാൻ ശുപാർശ. ഇതിന് പുറമേ ഇത്തരത്തിലുളള മീനുകളുടെ ലേലവും വിപണനവും വിതരണവും അടക്കമുളളവയ്ക്കും നിരോധനം ഏർപ്പെടുത്തണമെന്നും മന്ത്രിസഭ അംഗീകരിച്ച മത്സ്യബന്ധനനയത്തിന്റെ കരടിൽ നിർദേശിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് മാന്യമായ വരു മാനം ലഭിക്കാൻ മത്സ്യത്തിന് തറവില നിശ്ചയിക്കണമെന്നും ശുപാർശയിൽ പറയുന്നു.
ലാൻഡിംഗ് സെന്റർ, ഹാർബർ, മാർക്കറ്റ്, മത്സ്യ ഇനങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി മീനിനു തറവില നിശ്ചയിക്കണമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അവതരിപ്പിച്ച മത്സ്യബന്ധന നയത്തിൽ ശുപാർശ ചെയ്യുന്നു. മീനിന്റെ വില നിശ്ചയിക്കുന്നതിലും സ്വതന്ത്രമായി വിറ്റഴിക്കുന്നതിലും മത്സ്യത്തൊഴിലാളികൾക്കു പൂർണ അവകാശം നൽകും. വിദേശ ട്രോളറുകളും കോർപറേറ്റ് യാനങ്ങളും ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശനം തടയുന്നതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ