കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ച സംഭവത്തിന് പിന്നിൽ ഭിന്ന ലിംഗക്കാരെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് അന്യസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലുപേക്ഷിച്ചത്. സംഭവം സംബന്ധിച്ച് ലൈഗിംക തൊഴിലാളികളായ ഭിന്ന ലിംഗക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സംഭവത്തിന് ഇരയായ ആൾ ബധിരനും മൂകനുമാണെന്ന അഭ്യൂഹം ഉയരുന്നതിനിടെ ഇയാൾക്ക് സംസാര ശേഷി ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമായെങ്കിൽ മാത്രമെ ചോദ്യം ചെയ്യൽ സാധ്യമാകു. മൂർച്ചയുള്ള ജനനേന്ദ്രിയം പൂർണമായും മുറിച്ചുമാറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്ന ലിംഗക്കാരിലേക്ക് അന്വേഷണം നീണ്ടത്. ജനനേന്ദ്രിയം മുറിഞ്ഞ് അവശനിലയിൽ ഇയാളെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് ഭിന്ന ലിംഗക്കാരെ കണ്ടെത്തിയതായി മൊഴികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ