മുന്‍ ഫുട്‌ബോള്‍താരം മര്‍ദനമേറ്റ് മരിച്ചു

പരിക്കേറ്റ ശശി നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
മുന്‍ ഫുട്‌ബോള്‍താരം മര്‍ദനമേറ്റ് മരിച്ചു

കൊല്ലം: സംസ്ഥാന മുന്‍ ജൂനിയര്‍ ഫുട്‌ബോള്‍ താരം മര്‍ദനമേറ്റ് മരിച്ചു. പരവൂര്‍ തെക്കും ഭാഗം പനവിള വീട്ടില്‍ ശശി(48) ആണ് മരിച്ചത്. ഇന്നലെ പകല്‍ വിടിന് സമീപമുള്ള സ്‌കൂളിനടുത്ത് വെച്ച് ശശിയെ ഒരാള്‍ ഗുരുതരമായി മര്‍ദിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

പരിക്കേറ്റ ശശി നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് രാത്രിയില്‍ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശശിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കേരള ജൂനിയര്‍ ടീമിന് വേണ്ടി ദേശീയമത്സരങ്ങളില്‍ ശശി പങ്കെടുത്തിട്ടുണ്ട്. വര്‍ക്കല നഗരസഭ മുന്‍ കൗണ്‍സിലര്‍ രമണിയാണ് ശശിയുടെ ഭാര്യ. പരവൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ വിജയന്‍ സഹോദരനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com