മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷം ചെയ്യും; ഉസ്താദായ വാപ്പയ്ക്ക് മാനക്കേടാകുന്നതുകൊണ്ടാണ് പിന്‍മാറിയത്: വഞ്ചിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡിവൈഎഫ്‌ഐ നേതാവ്

പ്രണയം നടിച്ച് പണവും സ്വര്‍ണവും തട്ടിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ് സഹീദ് റൂമി. 
മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷം ചെയ്യും; ഉസ്താദായ വാപ്പയ്ക്ക് മാനക്കേടാകുന്നതുകൊണ്ടാണ് പിന്‍മാറിയത്: വഞ്ചിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ ഡിവൈഎഫ്‌ഐ നേതാവ്

പ്രണയം നടിച്ച് പണവും സ്വര്‍ണവും തട്ടിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവ് സഹീദ് റൂമി. മിശ്രവിവാഹം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കണ്ടതുകൊണ്ടും ഉസ്താദായ വാപ്പയ്ക്കും കുടുംബത്തിനും മാനക്കേട് ആവുന്നതുകൊണ്ടുമാണ് യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്ന് സഹീദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സഹീദ് പോസ്റ്റ് ചെയ്ത ശേഷം പിന്‍വലിച്ച ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: 

കഴിഞ്ഞ ദിവസം അരുണിമ ജയലക്ഷ്മി എന്ന് പറയുന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് എനിക്കെതിരെ വ്യാപകമായ കള്ളപ്രചാരണം കണ്ടു. എന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ വേണ്ടിയും വരാന്‍ പോകുന്ന ലോക്‌സഭ ഇലക്ഷനില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ഞാന്‍ മത്സരിക്കുമോ എന്ന ഭയത്തില്‍ നിന്ന് ആരോ പടച്ചുവിട്ട നുണ മാത്രമാണിത്. ഇതുകൊണ്ടൊന്നും തളര്‍ന്നുപോകുന്നവനല്ല ഈ ഞാന്‍. കുട്ടിക്കാലം മുതലേ കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രം കേട്ട് വളര്‍ന്ന എനിക്ക് മുന്നില്‍ ഈ ആരോപണം വെറും ഓലപീപ്പി മാത്രമാണ്. അരുണിമയെ എനിക്കറിയാം, കുറച്ചുകാലം മുതലേ സുഹൃത്തുക്കളുമാണ്. എന്റെ ഉത്തരേന്ത്യന്‍ യാത്രകളില്‍ എന്നും കൂടെയുള്ള സുഹൃത്ത്. ഈ ജീവിതത്തില്‍ എന്നും കൂടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ച സുഹൃത്ത്. പക്ഷേ ഞങ്ങളുടെ കല്യാണത്തിന് എന്റെ പാര്‍ട്ടിക്ക്് സമ്മതക്കുറവും വീട്ടുകാര്‍ക്ക് എതിര്‍പ്പുമുണ്ടായപ്പോള്‍ ഈ ബന്ധം ഞാന്‍ അവസാനിപ്പിച്ചതാണ്. കാരണം അരുണിമ എറണാകുളം ആലുവ ലോക്കല്‍ സെക്രട്ടറി സഖാവ് ജയകൃഷ്‌ണേട്ടന്റെ മകളായതും മിശ്ര വിവാഹം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കണ്ടതുകൊണ്ടും ഉസ്താദ് ആയ എന്റെ വാപ്പയ്ക്കും കുടുംബത്തിനും മാനക്കേട് ആവുന്നതുകൊണ്ടും അന്നേ ഈ ബന്ധത്തില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങിയതാണ്. അതില്‍ അരിശംപൂണ്ട അരുണിമ അന്നുമുതലേ എനിക്കെതിരെ നീക്കം തുടങ്ങിയിരുന്നു. അതാണ് ഈ ആരോപണവും പുറത്തുനിന്നുള്ളവരുടെ പിന്തുണയും. ഒന്ന് പറയാം തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ല. 

ഡിവൈഎഫ്‌ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അംഗവും പ്രാസംഗികനുമായ സഹീദ് റൂമി ഫാറൂഖ് കോളജില്‍ പഠിക്കുന്ന കാലത്ത് പ്രണയം നടിച്ച് അടുക്കുകയും കയ്യിലുള്ള സ്വര്‍ണം പണയം വയ്പ്പിച്ച് പണം സ്വന്തമാക്കുകയും, പിന്നീട് പണം തിരിച്ചുനല്‍കാതെ പറ്റിക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. സുഹൃത്തുക്കള്‍ക്കിടയില്‍ തന്നെ ഇയാള്‍ മോശമായി ചിത്രീകരിച്ചുവെന്നും അരുണിമ പറയുന്നു.

അരുണിമയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച് ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോള്‍ സഹീദ് റൂമി എന്ന പേരില്‍ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡിവൈഎഫ്‌ഐക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത്..

ഫാറൂഖ് കോളേജില്‍ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാള്‍ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാള്‍ ജാര്‍ഖണ്ഡിലെ െ്രെടബല്‍ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചിലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍ എന്റെ ഗോള്‍ഡ് വീട്ടുകാര്‍ അറിയാതെ പണയം വെച്ചാണ് അന്ന് പൈസ കൊടുത്തത്.. ഇതുകൂടാതെ പലപ്പോഴായി എന്നോട് ഇയാള്‍ പൈസ വാങ്ങിയിട്ടുണ്ടായിരുന്നു..

അയാള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഗോള്‍ഡ് തിരിച്ചെടുക്കാനായി പൈസ ചോദിച്ചെങ്കിലും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു. കുത്തബ്ദ്ധീന്‍ അന്‍സാരിയെ കുറിച്ച് പുസ്തകം എഴുതി അത് വിറ്റുപോയിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പൈസ തരാമോ എന്ന് വീണ്ടും ചോദിച്ചു.. പക്ഷെ തന്നില്ല.. ഞാന്‍ വളരെ ബുദ്ധിമുട്ടിയാണ് പണയം വെച്ചതിന്റെ പലിശ അടച്ചുകൊണ്ടിരുന്നത്. ആ സമയത്തും പ്രണയ നാടകത്തിനു കുറവൊന്നും അയാള്‍ വരുത്തിയിരുന്നില്ല..

വളരെ വൈകാതെ അയാള്‍ എന്റെ കൂടെ നില്‍ക്കാന്‍ ഇടയില്ലെന്നും ഒക്കെയും നാട്യങ്ങളാണെന്നും എനിക്ക് തിരിച്ചറിവ് വന്നപ്പോള്‍ ഞാന്‍ അയാളുമായി വഴക്കിട്ടു.. ഇതെന്തൊരു ശല്യമാണെന്നാണ് അയാള്‍ അന്നവസാനം ഫോണില്‍ പറഞ്ഞത്.. ഒരിക്കല്‍ ആത്മാര്‍ത്ഥ സുഹൃത്ത് ആയിരുന്നിട്ട് പ്രേമമാണെന്നും പറഞ്ഞു വന്നിട്ട് ഇങ്ങനൊരു പെരുമാറ്റമാണ് അവനില്‍ നിന്നും ഉണ്ടായത്.

പണയത്തിലായിരുന്ന സ്വര്‍ണ്ണം തിരിച്ചെടുക്കാനാവാതെ നഷ്ട്ടപ്പെട്ടു. ആ വര്‍ഷം തന്നെ അയാള്‍ വിവാഹിതനായി.. ഞാന്‍ വീണ്ടും പൈസ തിരിച്ചു ചോദിച്ചു.. അയാള്‍ എന്നെ ഫേസ്ബുക്കില്‍ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്തു.. അവസാനം ഭാര്യയെ കോണ്ടാക്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കുറച്ചു പൈസ അക്കൗണ്ടില്‍ ഇട്ടുതന്നു.. ബാക്കി ഇനിയും കിട്ടാനുണ്ട്..

ഇതിനൊക്കെ പുറമെ എന്നെയും അവനെയും ചേര്‍ത്ത് അവന്‍ തന്നെ അവന്റെ പല ആണ്‍ സുഹൃത്തുക്കളോടും വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്നു ഞാന്‍ പലപ്പോഴായി അറിഞ്ഞു. അവന്‍ എന്നെപ്പറ്റി പറഞ്ഞ കഥകള്‍ കേട്ടിട്ട് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പി എച് ഡി ചെയ്യുന്ന അവന്റെ ഒരു ഫ്രണ്ട് എനിക്ക് ഫേസ്ബുക്കില്‍ മെസ്സേജ് അയച്ച് മോശം രീതിയില്‍ അപ്പ്രോച്ച് ചെയ്തു.

ഇപ്പോള്‍ എനിക്ക് ജോലിയുണ്ട് കോഴിക്കോട് ഒരു ആര്‍ട്ട് ഷോപ്പും ഉണ്ട് പഴയ അവസ്ഥയല്ലെന്നു പ്രത്യേകം പറയട്ടെ. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മുന്നില്‍ ബൈക്ക് നിറുത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് എന്ന് പറയാന്‍ അവന്‍ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പൊള്‍ ഈ പോസ്റ്റിട്ടതിന്റെ കാരണം. വളര്‍ന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാല്‍ അത് നാടിന് അത്ര നല്ലതാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com