തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഈ വർഷവും രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്താൻ തീരുമാനം. രണ്ടു പരീക്ഷകളും ഒരേ സമയത്ത് തന്നെ നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും മാറ്റം വേണ്ടെന്നാണ് നിലപാട്. ഇന്ന് നടന്ന ക്യുഐപി മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം.
ഒരേ സമയം ഇത്രയധികം വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്താനുള്ള സൗകര്യമില്ലെന്ന് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുൻവർഷങ്ങളിലെ പോലെതന്നെ പരീക്ഷാക്രമം തുടരാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ 243 ഹയർസെക്കൻഡറി സ്കൂളിലും 66 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും രണ്ടു പരീക്ഷകളും ഒരേ സമയത്ത് നടത്താനുള്ള സൗകര്യമില്ലെന്ന് അറിയിച്ചു.
എസ്എസ്എൽസി പരീക്ഷ മാർച്ച് 13 നു ആരംഭിച്ച് 28 ന് അവസാനിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെ നടത്തും. വെള്ളിയാഴ്ച്ചകളിൽ പരീക്ഷ രാവിലെ 9.30 മുതലും അല്ലാത്ത ദിവസങ്ങളിൽ പത്തിനുമായിരിക്കും ആരംഭിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ