മൂന്നാറിൽ വീണ്ടും അതിശൈത്യം, മൈനസ് നാലു ഡിഗ്രി; മഞ്ഞുപുതച്ച കാഴ്ചകൾ കാണാൻ സന്ദർശകരുടെ തിരക്ക് 

ഒരിടവേളയ്ക്കുശേഷം വീണ്ടും മൂന്നാറിൽ അതിശൈത്യം
മൂന്നാറിൽ വീണ്ടും അതിശൈത്യം, മൈനസ് നാലു ഡിഗ്രി; മഞ്ഞുപുതച്ച കാഴ്ചകൾ കാണാൻ സന്ദർശകരുടെ തിരക്ക് 

മൂന്നാർ: ഒരിടവേളയ്ക്കുശേഷം വീണ്ടും മൂന്നാറിൽ അതിശൈത്യം. ഈ വർഷാരംഭത്തിൽ മൈനസ് ഡിഗ്രിയിലെത്തിയ തണുപ്പ് ഇടയ്ക്ക് ഒരാഴ്ചയോളം പിൻവാങ്ങിയിരുന്നു. എന്നാൽ അതിശൈത്യം വീണ്ടും  പിടിമുറുക്കി മൈനസ് നാലു ഡിഗ്രിയാണ് കഴിഞ്ഞദിവസം മൂന്നാറിൽ അനുഭവപ്പെട്ട താപനില. 

പുലർച്ചെ തുറസായ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മഞ്ഞു പുതച്ച നിലയിലായിരുന്നു. എസ്റ്റേറ്റ് പ്രദേശങ്ങളിലുള്ള പുൽമേടുകളും മൈതാനങ്ങളും മഞ്ഞു പുതച്ചു. അതികഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്. ജനുവരി രണ്ട്, മൂന്ന്, ഏഴ് തീയതികളിലായിരുന്നു ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്.ഏഴിന് ചിറ്റുവാരയിൽ തണുപ്പ് മൈനസ് നാലു ഡിഗ്രിയിലെത്തിയിരുന്നു.

 ചെണ്ടുവാര എസ്റ്റേറ്റിലാണ് ഇന്നലെ ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് നാലുഡിഗ്രി. മൂന്നാർ, മാട്ടുപ്പെട്ടി, കന്നിമല, സെവൻമല, ലക്ഷ്മി, സൈലന്‍റ് വാലി, ഓൾഡ് ദേവികുളം, ഗൂഡാർവിള എന്നിവിടങ്ങളിലാണ് കനത്ത തണുപ്പ് അനുഭവപ്പെടുന്നത്. കനത്ത മഞ്ഞുവീഴ്ച തേയിലകൃഷിക്കും തിരിച്ചടിയായിട്ടുണ്ട്. 888 ഹെക്ടർ പ്രദേശത്തുള്ള തേയിലകൃഷിയാണ് നശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com