പ്രതിഷേധവുമായി നാട്ടുകാര്‍ ഇറങ്ങി; കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവു തുടങ്ങാനായില്ല, പ്ലാസ അടച്ചു

പ്രതിഷേധവുമായി നാട്ടുകാര്‍ ഇറങ്ങി; കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവു തുടങ്ങാനായില്ല, പ്ലാസ അടച്ചു
പ്രതിഷേധവുമായി നാട്ടുകാര്‍ ഇറങ്ങി; കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവു തുടങ്ങാനായില്ല, പ്ലാസ അടച്ചു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം നാട്ടുകാരെ പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിവച്ചു. സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കും മുമ്പ് ടോള്‍ പിരിക്കുന്നത് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. രാവിലെ തുറന്ന ടോള്‍ പ്ലാസ അടച്ചുപൂട്ടി.

കളമശേരിമുതല്‍ വല്ലാര്‍പ്പാടം ടെര്‍മിനല്‍ വരെയുള്ള  17.122 കിലോറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിനാണ് ടോള്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്നു നീട്ടിവച്ച ടോള്‍ പിരിവ് ഇന്നു മുതല്‍ തുടങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒറ്റയാത്രയ്ക്ക് 45 രൂപയും അതേദിവസംതന്നെയുള്ള മടക്കയാത്ര ഉള്‍പ്പെടെ 70 രൂപയുമാണ് ഫീസ്. മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യല്‍, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങള്‍ക്ക് യഥാക്രമം 75, 115 രൂപയാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് 160, 240, മൂന്ന് ആക്‌സില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 175, 260, നാലുമുതല്‍ ആറു ആക്‌സില്‍വരെയുള്ള വാഹനങ്ങള്‍ക്ക് 250, 375 ഉം ഏഴുമുതല്‍ കൂടുതല്‍ ആക്‌സില്‍ വാഹനങ്ങള്‍ക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്കു നിശ്ചയിച്ചിട്ടുള്ളത്. 

എറണാകുളം രജിസ്‌ട്രേഷനുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് ചെറിയ ഇളവുണ്ട്. പ്രതിമാസം പാസും അനുവദിക്കും. ഇത് 50 യാത്രയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടോള്‍ പിരിവ് തുടങ്ങുന്നതായി ഇന്നലെയാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചത്.

പൊന്നാരിമംഗലത്തെ ടോള്‍ പ്ലാസയില്‍ പിരിവു തുടങ്ങാനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇവിടെ കംപ്യൂട്ടറുകളും ജീവനക്കാരെയും സജ്ജമാക്കി. രാവിലെ എട്ടിനാണ് ടോള്‍ പിരിവു തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി വന്നതോടെ ടോള്‍ പ്ലാസ തുറക്കാനായില്ല. ദേശീയപാതാ അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com