തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് റോഡുകൾക്ക് കേടുപാടു വരുത്തിയാൽ പൊലീസ് ഇനി കർശന നടപടിയെടുക്കും. ഹർത്താലിൽ ദേശീയപാതകൾ, സംസ്ഥാന പാതകൾ, മറ്റു പ്രധാനപ്പെട്ട റോഡുകൾ എന്നിവയ്ക്ക് നാശനഷ്ടം വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നല്കി.
ദേശീയ - സംസ്ഥാന പാതകളും മറ്റു പ്രധാന പാതകളും നശിപ്പിക്കുന്നതു പൊതുമുതൽ നശീകരണത്തിന്റെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നടപടി. റോഡിൽ തീയിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന്റെ പരിധിയിൽ വരും.അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപ് തന്നെ റോഡുകൾക്കുണ്ടാകുന്ന നാശനഷ്ടം കണക്കാക്കി കോടതിയിലെത്തിക്കാൻ ശ്രമിക്കണമെന്നും ഡിജിപി നിർദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ