കേരളത്തിലെത്തുമ്പോള്‍ മോദിക്കും രാഹുലിനും ഒരേ സ്വരം ; ഗിമ്മിക്കൊന്നും കേരളത്തില്‍ ചിലവാകില്ലെന്ന് കോടിയേരി

കോണ്‍ഗ്രസിനെ അറിയുന്ന ആരും ഇതില്‍ വീഴില്ല. കേരളത്തിലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ധാരണകള്‍ മാറി വരുന്നുണ്ടെന്നും കോടിയേരി
കേരളത്തിലെത്തുമ്പോള്‍ മോദിക്കും രാഹുലിനും ഒരേ സ്വരം ; ഗിമ്മിക്കൊന്നും കേരളത്തില്‍ ചിലവാകില്ലെന്ന് കോടിയേരി

കണ്ണൂര്‍ : കേരളത്തില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുലിന്റെ തെരഞ്ഞടുപ്പ് ഗിമ്മിക്കുകളൊന്നും ചെലവാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ അറിയുന്ന ആരും ഇതില്‍ വീഴില്ല. കേരളത്തിലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ധാരണകള്‍ മാറി വരുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

പൊതു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളം നേടിയ നേട്ടങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോദി ചോദിക്കുന്ന ചോദ്യം രാഹുല്‍ഗാന്ധിയും ഉന്നയിക്കുന്നത്. യോഗി ആദിത്യനാഥും കേരളത്തിലെ ആശുപത്രികളെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വലിയ അബദ്ധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

സിപിഎമ്മിനെ മുഖ്യ ശത്രുവായി കാണുകയും ബിജെപിയെ വെള്ള പൂശുകയുമാണ് രാഹുല്‍ഗാന്ധി ചെയ്യുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു അഭിപ്രായവും കേരളത്തില്‍ വരുമ്പോള്‍ മറ്റൊരു അഭിപ്രായവുമാകുന്നത് എങ്ങനെയാണ്. ജിഎസ്ടി യും നോട്ടു നിരോധനവും ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ജിഎസ്ടി ഒഴിവാക്കുമെന്ന് പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടും. 2004ല്‍ ഒരു സീറ്റും നേടാനായിട്ടില്ലെന്ന കാര്യം കോണ്‍ഗ്രസ് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com