നെടുങ്കണ്ടം സ്റ്റേഷനില്‍ വീണ്ടും ക്രൂരമര്‍ദനം ; മര്‍ദനത്തില്‍ വളഞ്ഞ ലോക്കപ്പ് ഗ്രില്‍ മര്‍ദനമേറ്റയാളെക്കൊണ്ട് നന്നാക്കി ; രാജ്കുമാറിന്റെ നിലവിളി കേട്ടതായും വെളിപ്പെടുത്തല്‍

ഗ്രില്‍ നിവര്‍ത്തിത്തന്നില്ലെങ്കില്‍ മകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി
നെടുങ്കണ്ടം സ്റ്റേഷനില്‍ വീണ്ടും ക്രൂരമര്‍ദനം ; മര്‍ദനത്തില്‍ വളഞ്ഞ ലോക്കപ്പ് ഗ്രില്‍ മര്‍ദനമേറ്റയാളെക്കൊണ്ട് നന്നാക്കി ; രാജ്കുമാറിന്റെ നിലവിളി കേട്ടതായും വെളിപ്പെടുത്തല്‍

ഇടുക്കി : നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വീണ്ടും കസ്റ്റഡി മര്‍ദനം നടന്നതായി വെളിപ്പെടുത്തല്‍. മുണ്ടിയെരുമ സ്വദേശി ഹക്കീമിന്റേതാണ് വെളിപ്പെടുത്തല്‍. കുടുംബവഴക്കിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തതാണ് ഹക്കീം. ക്രൂരമര്‍ദനമേറ്റ ഹക്കീം നെടുങ്കണ്ടത്ത് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്.

തന്നെ  പൊലീസ് രാപ്പകല്‍ മര്‍ദിച്ചതായി ഹക്കീം പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ എടുത്തശേഷമായിരുന്നു മര്‍ദനം. ഹക്കീമിന്റെ ഉമ്മയുടെ മുന്നിലിട്ടും പൊലീസ് ഹക്കീമിനെ മര്‍ദിച്ചു. ഉമ്മ നിലവിളിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ഹക്കീം പിടിച്ചുനിന്ന സെല്ലിന്റെ ഗ്രില്‍ വളഞ്ഞുപോയതായും ഹക്കീമും ഉമ്മയും വെളിപ്പെടുത്തി.

ഗ്രില്‍ നിവര്‍ത്തിത്തന്നില്ലെങ്കില്‍ മകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തന്നെ വിളിച്ചുവരുത്തിയാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹക്കീമിന്റെ ഉമ്മ പറഞ്ഞു. 14-ാം തീയതി വെള്ളിയാഴ്ചയാണ് ഹക്കീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മര്‍ദത്തെത്തുടര്‍ന്ന് വളഞ്ഞ ഗ്രില്‍ തിങ്കളാഴ്ചയാണ് നന്നാക്കിക്കൊടുത്തതെന്നും ഉമ്മ അറിയിച്ചു. 

14-ാം തീയതി തന്നെ കസ്റ്റഡിയിലെടുത്ത ദിവസം സ്‌റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍ നിന്നും വലിയ നിലവിളി കേട്ടിരുന്നെന്ന് ഹക്കീം പറഞ്ഞു. തന്നെ സെല്ലില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ ആരാണെന്ന് കാണാനിയില്ല. എന്നാല്‍ ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നു. പൊലീസുകാര്‍ വന്നും പോയും മര്‍ദിക്കുകയായിരുന്നു. രാജ്കുമാറിനെ മര്‍ദിച്ച പൊലീസുകാര്‍ തന്നെയാണ് തന്നെയും മര്‍ദിച്ചതെന്നും ഹക്കീം പറഞ്ഞു. അറസ്റ്റിലായ ഹക്കീമിന് 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com