കൊച്ചി: പാലാരിവട്ടം പാലം പുനരുദ്ധരിക്കണമെന്ന് ഇ ശ്രീധരൻ റിപ്പോർട്ട് നൽകി. പാലത്തിന് കാര്യമായ പുനരുദ്ധാരണം വേണമെന്ന് അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ തീരുമാനം എടുക്കട്ടേയെന്നുമായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം.
നിലവിലെ പണികൾ തുടരാൻ തീരുമാനിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കില്ല. ഇതിന്റെ സാങ്കേതിക, ശാസ്ത്രീയ വശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ ശ്രീധരന്റേയും ചെന്നൈ ഐഐടിയുടേയും റിപ്പോർട്ടുകൾ ഒത്തുനോക്കിയ ശേഷം നടപടിയെടുക്കും.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ചർച്ച നടത്തും. അതിന് ശേഷം ഇ ശ്രീധരനേയും ഐഐടി അധികൃതരേയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ചർച്ച നടത്തിയ ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ