പാര്‍ട്ടി ഓഫീസിലേക്ക് വഴി നല്‍കിയില്ല: അമ്മയേയും കുഞ്ഞിനേയും ഉള്‍പ്പെടെ വീട്ടില്‍ക്കയറി തല്ലി മുസ്‌ലിം ലീഗ് നേതാക്കള്‍

അമ്മയും കുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി മര്‍ദിച്ചതായി പരാതി
പാര്‍ട്ടി ഓഫീസിലേക്ക് വഴി നല്‍കിയില്ല: അമ്മയേയും കുഞ്ഞിനേയും ഉള്‍പ്പെടെ വീട്ടില്‍ക്കയറി തല്ലി മുസ്‌ലിം ലീഗ് നേതാക്കള്‍


മലപ്പുറം: അമ്മയും കുഞ്ഞും ഉള്‍പ്പെടെയുള്ള കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി മര്‍ദിച്ചതായി പരാതി. പുതിയകോട്ടയിലെ ടൗണ്‍ഹാള്‍ പരിസരത്ത് താമസിക്കുന്ന അബ്ദുള്‍ ഹമീദ്, ഭാര്യ കുഞ്ഞിപാത്തു, മകന്‍ അബ്ദുള്‍ ബാസിദ്, മകള്‍ ഷര്‍ബാനു, മൂന്ന് വയസുള്ള പേരമകന്‍ എന്നിവരെയാണ് ലീഗുകാര്‍ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 

ലീഗിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എംപി ജാഫര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയത്. ആക്രമണത്തില്‍ പരിക്കേറ്റ അബ്ദുള്‍ ഹമീദുമായി പാര്‍ട്ടിക്കാര്‍ വഴിത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വീടിനു അടുത്തായി ലീഗിന്റെ ഓഫീസിന് വേണ്ടി മൂന്ന് സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഇവിടേക്ക് പോകാന്‍ ഹമീദിന്റെ വീട് വഴിയല്ലാതെ വേറെ വഴിയില്ല. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കേസ് നിലവിലുണ്ട്.

ഇതിന്റെ പേരില്‍ വീട്ടുകാരെ ഇവര്‍ നിരന്തം ഭീഷണിപ്പെടുത്തുകയും ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കേസില്‍ ലീഗുകാര്‍ കക്ഷി ചേര്‍ന്ന് കോടതിയില്‍ നിന്നും കമ്മീഷനേയും വച്ചിരുന്നു. കമ്മീഷന്റെ അന്വേഷണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തങ്ങളെ ഇവര്‍ ആക്രമിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ വീട്ടുകാര്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് ആരോപിച്ച്് ജാഫറും അബ്ദുള്‍ റഹ്മാനും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com