'ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചു; ജഡേജയ്ക്ക് അവസരം നല്‍കിയില്ല; ഷമിയെ പുറത്തിരുത്തി'; തോല്‍വിക്കുള്ള കാരണങ്ങള്‍ ഇനിയുമുണ്ട്

പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാന്‍ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വര്‍ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഇല്ലാതെ പോയത്
'ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചു; ജഡേജയ്ക്ക് അവസരം നല്‍കിയില്ല; ഷമിയെ പുറത്തിരുത്തി'; തോല്‍വിക്കുള്ള കാരണങ്ങള്‍ ഇനിയുമുണ്ട്

തിരുവനന്തപുരം: ന്യൂസിലന്റിനെതിരായ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണങ്ങള്‍ നിരത്തി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. തോല്‍വി ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍ണായക മത്സരത്തില്‍ അഞ്ച് ബൗളര്‍മാരെ മാത്രം കളിപ്പിച്ചതും ഷമിയെ പുറത്തിരുത്തി ചഹലിനെ ഉള്‍പ്പെടുത്തിയതും ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചതുമാണ് രാജേഷ് തോല്‍വിക്ക് കണ്ടെത്തിയ കാരണങ്ങള്‍.

പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാന്‍ രണ്ട് ദിവസം ലഭിച്ചിട്ടും ആദ്യ പത്തോവര്‍ പിടിച്ചു നില്‍ക്കാന്‍ ടോപ് ഓര്‍ഡര്‍ ക്ഷമ കാണിക്കാത്തതിനെയും രാജേഷ് വിമര്‍ശിച്ചു. ശക്തരായ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ തോറ്റത് ഇന്ത്യയുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. 


എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

സെമിഫൈനലിലെ തോല്‍വി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കില്ല.
1.നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബൗളര്‍മാരെ മാത്രം വെച്ച് കളിച്ചത്
2 അത്യുജ്ജലമായ ഫോമില്‍ ബൗള്‍ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലില്‍ പുറത്തിരുത്തിയത്
3. കൂടുതല്‍ റണ്‍ വഴങ്ങിയ ചെഹലിനെ ഈ സുപ്രധാന മല്‍സരത്തില്‍ കളിപ്പിച്ചത്
4.നിര്‍ണായകമായ മല്‍സരത്തില്‍ ഈ ലോകകപ്പില്‍ ഇതുവരെ കളിക്കാതിരുന്ന ദിനേഷ് കാര്‍ത്തിക്കിനെ പരീക്ഷിച്ചത്
5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നല്‍കാതിരുന്നത് 
6.ബൗളര്‍മാര്‍ അഞ്ച് മാത്രം, എന്നാല്‍ ഒരേ സമയം മുന്ന് വിക്കറ്റ് കീപ്പര്‍മാരെ കളിപ്പിച്ചതിന്റെ യുക്തി
7. പിച്ചിന്റെ സ്വഭാവം ശരിയായി മനസ്സിലാക്കാന്‍ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ പത്തോ വര്‍ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഇല്ലാതെ പോയത്
8. സര്‍വ്വോപരി ,ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകള്‍ക്കെതിരെയും  ഇംഗ്ലണ്ടും ന്യൂസിലാന്റും പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com